Saturday, July 27, 2024
Homeബീച്ചില്‍ വച്ച് പരിചയപ്പെട്ടു; ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നപ്പോള്‍ ഉപേക്ഷിച്ചുപോയി; യുവതിയുടെ...
Array

ബീച്ചില്‍ വച്ച് പരിചയപ്പെട്ടു; ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നപ്പോള്‍ ഉപേക്ഷിച്ചുപോയി; യുവതിയുടെ നഗ്നമൃതദേഹം കണ്ടെത്തിയ കേസില്‍ വഴിത്തിരിവായി യുവാവിന്റെ മൊഴി

കൊല്ലം: കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ കൊറ്റങ്കര സ്വദേശിയായ 32കാരിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

29ന് ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ലൈംഗിക ബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്ന് യുവാവ് മൊഴി നൽകി. അപസ്മാരം വന്നതോടെ യുവതിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു എന്നും 24കാരനായ യുവാവ് മൊഴി നൽകി.

ഡിസംബർ 31ന് പട്രോളിംഗിനിടെയാണ് പൊലീസ് യുവാവിനെ പിടികൂടിയത്. യുവാവിൻറെ കൈയില്ർ സംശയാസ്പദമായി ഫോൺ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ കൂടുതൽ സംശയം തോന്നിയ പൊലീസ് ഫോണിൽ നിന്ന് കണ്ടെത്തിയ നമ്പറിൽ വിളിക്കുകയുമായിരുന്നു. അപ്പോഴാണ് യുവതിയുടെ വീട്ടിലെ നമ്പറിലേക്ക് കോൾ പോയത്. ഫോൺ കളഞ്ഞുപോയതിനെ കുറിച്ച് വീട്ടുകാർ പൊലീസിനോട് വിശദീകരിക്കുകയും കൂടുതൽ ചോദ്യം ചെയ്യലിൽ യുവാവ് യുവതിയെ പരിചയപ്പെട്ട കാര്യം തുറന്നുപറയുകയും ചെയ്തു.

ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണ് യുവതിയുടെ പൂർണനഗ്നമായ മൃതദേഹം കണ്ടെത്തിയത്.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ കൈയില്‍ നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്.

കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മുൻപ് ലോട്ടറി വിൽപനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവിൽപന നടത്താന്‍ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്.

- Advertisment -

Most Popular