Saturday, July 27, 2024
Homeഷാനിമോള്‍ക്കെതിരെ സൈബര്‍ ആക്രമണം; സുധാകരന്റെ പിന്തുണയെന്ന് മഹിളാ കോണ്‍ഗ്രസ്; സുധാകരനെ താക്കീത് ചെയ്യണമെന്ന് മുല്ലപ്പള്ളിയോട് ലതികാസുഭാഷ്;...
Array

ഷാനിമോള്‍ക്കെതിരെ സൈബര്‍ ആക്രമണം; സുധാകരന്റെ പിന്തുണയെന്ന് മഹിളാ കോണ്‍ഗ്രസ്; സുധാകരനെ താക്കീത് ചെയ്യണമെന്ന് മുല്ലപ്പള്ളിയോട് ലതികാസുഭാഷ്; മിണ്ടാട്ടമില്ലാതെ മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതിപ്പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ നിലപാടെടുത്ത ഷാനിമോള്‍ ഉസ്മാന് സൈബര്‍ ആക്രമണം. കെ സുധാകരന്റെ അനുയായികളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് മഹിളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. കെ സുധാകരന്‍ ഞങ്ങടെ ചങ്കാണ് സുധാകരനെതിരെ പറയാന്‍ താനാരാണ് തുടങ്ങി അധിക്ഷേപങ്ങളിലവസാനിക്കുന്നതാണ് സൈബര്‍ ആക്രമണം. കണ്ണൂരില്‍ നിന്നുള്ള ചില പ്രഫൈലുകളില്‍ നിന്നാണ് വ്യാപകമായി തെറിവിളികളുയരുന്നത്.
അതേ സമയം പൊതുസമൂഹം കോണ്‍ഗ്രസ്സിനെ കുഴപ്പത്തിലാക്കുന്ന ഒരു ഘട്ടത്തില്‍ സുധാകരന്റെ പ്രയോഗം തെറ്റായിരുന്നു എന്ന് പറഞ്ഞ് പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് താന്‍ ചെയ്തതെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചതായാണ് സൂചന. മാത്രമല്ല നേരത്തെയും പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ പിണറായിക്ക് സഹായകരമാകുന്ന വിധത്തില്‍ പലരും ചെത്തുകാരന്‍ പ്രയോഗം നടത്തിയപ്പോഴൊക്കെ കോണ്‍ഗ്രസ്സുകാര്‍ സംയമനം പാലിച്ചു. എന്നാല്‍ മുന്നനുഭവം പോലും നോക്കാതെ സുധാകരന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കുന്നതായിരുന്നു. അതില്‍ പിടിച്ചുതൂങ്ങാതെ കോണ്‍ഗ്രസ്സിനെയും രമേശ ്‌ചെന്നിത്തല നയിക്കുന്ന ജാഥയെയും കുഴപ്പത്തിലാക്കുന്ന വിവാദത്തിനാണ് സുധാകരന്‍ തിരികൊളുത്തിയത്. ജാഥയ്‌ക്കൊപ്പം നില്‍ക്കുന്ന ആളെന്ന നിലയില്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യതയായിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.

സുധാകരന്റെ പരാമര്‍ശനത്തിനെതിരെ ചാനലുകളോട് പ്രതികരിക്കുമ്പോഴാണ് ഷാനിമോള്‍ കടുത്ത നിലപാട് സ്വീകരിച്ചത്. അതേ സമയം ഷാനിമോളുടെ നിലപാടിനെതിരെ സുധാകരന്‍ മോശം ഭാഷയിലാണ് പ്രതികരിച്ചത് എന്ന് മഹിളാകോണ്‍ഗ്രസ് പറയുന്നു. പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ക്കെന്താണ് പ്രശ്‌നം എന്ന് ചോദിച്ച് മാധ്യമപ്രവര്‍ത്തകരോട് വളരെ മോശമായി ആരോപണമുന്നയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചു.

ഷാനിമോള്‍ക്കിതെരായ സുധാകരന്റെ വാക്കുകള്‍ താഴെ

- Advertisment -

Most Popular